Wednesday, August 5, 2015

ആമ്പൽ പൂവിന്റെ പ്രണയം

പുലരി വിരിങ്ങപ്പോൾ , പൂന്തെന്നൽ വന്നപ്പോൾ
പൂമെനിആകെ തരിച്ചു പോയി .
ഞാനെന്റെ കണ്ണുകൾ മേല്ലെതുരന്നപ്പോൾ
കണ്ടു ഞാൻ മാനം ചുവന്നു തുടുത്തത് 

യവ്വന തേജസ്സിൻ കാന്തീകരനതണതെ 
കണ്ടു ഞാൻ അർക്കന്റെ പുഞ്ചിരിയിൽ.
നിന്നു ഞാൻ മോഹിച്ചു നിർന്നിമേഷ ആയ് 
എല്ലാം മറന്നെന്റെ കണ്ണു വിടർത്തി നാൻ.

പ്രകൃതിയാം മാതാവ് ജോലിക്കിടയിലും 
ഗർജ്ജിച്ചുകൊണ്ടെന്നെ ശാസിച് "അകത്തുപോ"!
പോയില്ല ഞാൻ എന്റെ മോഹം വിരിഞ്ഞപ്പോൾ 
അമ്മയോ കോപിച്ചു കാറ്റായ് അടിച്ചെന്നെ.

ഒഴിഞ്ഞു ഞാൻ ആ കാറ്റിൻ പ്രഹരത്തിൽ നിന്നപ്പോൾ 
നട്ടു  ഞാൻ എൻ മിഴി സൂര്യന്റെ കാന്തിയിൽ 
കോപം ശമിക്കാതെ എന്റ്റ്റമ്മ വീണ്ടും  എൻ 
മേനിയെ മർദ്ദിച്ചു മഴയായി ചോരിഞ്ഞെത്തി 

തണ്ട് തളര്ന്നു ഞാൻ താഴോട്ടു ചാഞ്ഞുപോയ് 
കണ്ണിമ വെട്ടാതെ മോഹം നിലക്കാതെ.
മഴ ഒന്നുനിന്നപ്പോൾ സൂര്യകിരണങ്ങൾ 
ഓടി അടുതെത്തി വാരിപുനര്ന്നെനെ.