അന്നൊരു സ്വപ്നത്തിൽ ആണ്ടു പോയപ്പോഴെൻ,
സിരകളിൽ പാഞ്ഞൊരു മിന്നൽപിണർ.
ഇടി കുടുങ്ങി എൻ, അന്തരംഗങ്ങളിൽ,
കൊടും കാറ്റ് അടിച്ചെൻ്റെ, ബോധ തലങ്ങളിൽ.
കാഴ്ചകൾ മങ്ങി പോയ്, കണ്ണു തളർന്നു പോയി.
ഓർമ്മകൾ മാഞ്ഞു പോയ്, ചിത്രങ്ങൾ മങ്ങിപ്പോയ്.
ശബ്ദം പതിഞ്ഞു പോയ്, താളം നിലച്ചു പോയ്
ചക്രവാളത്തിൽ, വെളിച്ചം മറഞ്ഞു പോയ്.
ശൂന്യതയ്ക്കുള്ളിൽ ഞാൻ
ഏകനായി നിന്നപ്പോൾ, കണ്ടു ഞാൻ
ശൂന്യമാമം ശൂന്യതയെ.
ശൂന്യമീ നേട്ടങ്ങൾ, ശൂന്യമീ കോട്ടങ്ങൾ