Tuesday, March 23, 2021

കുമിളകൾ

നട്ടുച്ചനേരത്ത് ഗോവയിൽ അന്നൊരു കടലിൻറെ തീരത്തു ഞാനിരുന്നു.    ഗോവ എന്നോർക്കുമ്പോൾ ഓർമ്മയിൽ  എത്തുന്ന, ഫെനിയും കുറച്ചെൻ്റെ  ഉള്ളിലാക്കി.

ചൂട് ഒന്ന് ചെറുക്കുവാൻ വാങ്ങിയ ബിയർ എൻറെ ഗ്ലാസിൽ നിറഞ്ഞു തുളുമ്പി നിന്നു.  
 നുരയുന്ന ഗ്ലാസ്സിൽ നിന്നുയർന്നോരാ കുമിളകൾ,
  നുകരുവാൻ ചുണ്ടുകൾ വെമ്പി നിന്നു. 

കടലിൻറെ ശബ്ദവും തിരയുടെ താളവും
പൊട്ടിച്ചിരികളും, അർതനാദങ്ങളും,
തഴുകുന്ന കടലിന്റെ ശീത കാറ്റും,
കടലിലേക്ക് എൻ ശ്രദ്ധ മാറ്റി വിട്ടു.
 
അകലെയാ കടലിൻറെ മാറിലൂടിഴയുന്ന, പല ചെറു തോണികൾ കണ്ണിൽ എത്തി. 
 അതിലുണ്ട് തുഴയുന്ന മുക്കുവ കുട്ടന്മാർ, ചൂടും വെയിലും  ചെറുത്തു കൊണ്ട്.

കടലിലേക്ക് ഇട്ടൊരു വലയുടെ അറ്റത്ത്, 
കടലമ്മ കനിയുമെന്നാശയോടെ 
ഉഴലുന്നു കരയിൽ നിന്ന് എത്രയോ ദൂരത്തിൽ,
അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ. 

ഇത്തരം ചിന്തയിലാണ്ടു പോയി ഞാനെൻറെ, ഉള്ളിലെ ഫെനിയുടെ  ചോധനയിൽ , 
 മനസ്സ് എൻറെ ഗ്ലാസ്സിലേക്ക്
 എത്തിയപ്പോഴേക്കും, 
ഗ്ലാസിലെ നുര എല്ലാം മാഞ്ഞുപോയി. 

കണ്ടു ഞാൻ ഒരു പാഠം കടലിൻറെ തീരത്ത്,
കടലിലെ ഓളങ്ങൾ തിരയായടിക്കുമ്പോൾ,
ഉണ്ടാകുനെത്രയോ കുമിളകൾ എമ്പാടും. ഒരു തെല്ലുനേരം തിളങ്ങുന്ന കുമിളകൾ 
 പൊട്ടിത്തെറിക്കുന്നു ,തിരയോന്ന് വലിയുമ്പോൾ.
 
 കടലമ്മ പറയാതെ പറയുന്ന പൊരുളാണ്
" ഭൂവിതിൽ ഏതുമേ,നേട്ടവും, കോട്ടവും, കണ്ടതും, കേട്ടതും, കാലചക്രത്തിന്റെ
തിരയിൽ നിന്നുയരുന്ന കുമിളകൾ 
ആണതിൽ, ഭ്രമിക്കേണ്ടതില്ല നാം". 


  

No comments: