Friday, January 16, 2026

അപ്പുറം

                       അപ്പുറം 

എത്തിപ്പിടിക്കട്ടെ ഞാനാ മരക്കൊമ്പി -
ലിത്തിരിനേരം വിഷാദം വെടിഞ്ഞിനി.

 ഒത്തിരിപ്പൂക്കൾ വിരിഞ്ഞൊരാപ്പൂമര - മുത്തുക്കൾ നാലഞ്ചിറുത്തെടുക്കട്ടെ ഞാൻ.

 ചിന്തയാം തൂശനില തന്നിൽ വച്ചതിൽ 
പൊന്തുന്ന നിശ്വാസനീർ തളിക്കട്ടെ ഞാൻ.

കാലസ്മരണതൻ നാരുപിരിച്ചൊരു 
മാലക്കു വേണ്ടിക്കൊരുക്കട്ടെ ഒക്കെയും.

തൂമണം പേറും പുതുമാല്യമേന്തിയാ -
സാമ്രാജ്യമെത്താൻ കൊതിക്കുന്നു മാനസം.

നക്ഷത്രഭേദിക്കുമപ്പുറത്തായെൻ്റെ -
യുറ്റോരുടയോർ വസിപ്പതു കാണൻമു ഞാൻ.
ഞാനൊന്നു ബന്ധം പുലർത്തട്ടെ നിങ്ങളോ-
 ടാനനം മെന്തേ തിരുപ്പതു മൗനമായി.

ചായം പുരട്ടാത്ത കാര്യങ്ങളുണ്ടെനി - 
ക്കായിരമായിരം നിങ്ങളോടൊതുവാൻ.

നിങ്ങൾ വെടിഞ്ഞു കഴിഞ്ഞൊരീ ബഭൂതലേ-
ചങ്ങാതിമാരേ,വിടയ്ക്കായി കൊതിപ്പുഞാൻ.

സത്യവും ധർമ്മവും നീതിയും വിട്ടുള്ള ചിത്രങ്ങൾ മാത്രമാണിന്നീ മഹീതലെ. 

നീതിക്കുവേണ്ടി വാദിക്കുവാനുള്ള 
തനീതിതൻ കോടതിയാണിവിടങ്ങുമേ.

എത്തിപ്പിടിക്കട്ടെ ഞാനാ മരക്കൊമ്പി-
ലിത്തിരി നേരം വിഷാദം വെടിഞ്ഞിനി.

ഇപ്പുറം

 
                          ഇപ്പുറം
അപ്പുറം പോകുവാൻ, എത്തേണ്ട എന്റഅമ്മ, 
 എത്താത്ത ആ മരക്കൊമ്പിനായി.

 സത്യത്തെ മിഥ്യയും, മിഥ്യയെ സത്യവുമാക്കി മറിച്ചിടും, ചിത്തത്തിൽ വിദ്യകൾ. 

ദുർബല നേരത്തെ ചിന്ത വിഭ്രാന്തികൾ, 
ഉണ്മകൾ ആയിരം മൂടി മറച്ചിടും. 

ഇപ്പുറത്തത്ത്യന്ത സ്നേഹബന്ധങ്ങളും, അപ്പുറത്തോ, വെറും മായയും, മിഥ്യയും.

കാർമേഘപ്പാളികൾ, തിങ്ങിനിറയവേ, കാണാത്ത അപ്പുറം, കാണാൻ തിരയാതെ. 

 കണ്ണടച്ചൊന്ന് വിളിക്കുവിൻ സൃഷ്ടാവെ, ഞങ്ങളെയൊക്കെയും, ഓർമ്മയിൽ എത്തിക്കാൻ.

ഇപ്പുറത്തുള്ളൊരിൻ, സ്നേഹത്തിൻ തന്തുക്കൾ, 
ഒട്ടേറെ ഇല്ലയോ പൊട്ടിച്ചെറിയുവാൻ.
 
എത്തേണ്ട എന്റഅമ്മ, ആമരക്കൊമ്പിനായി, പൊട്ടിച്ചെറിയല്ലേ, ഇപ്പറത്തുള്ളോരെ.